Sunday, December 20, 2009

ഗ്രാമ്പൂ മണം

എന്തൊരു മണമാണയ്യയ്യ,
എന്തിന്റെ മണമാണയ്യയ്യ,
ഗ്രാമ്പൂ മനമാനെന്നരിയില്ലേ?
മണം എന്നാലറിഞ്ഞു കൂടെ ?
അറിയാം അറിയാം എനിക്കറിയാം...
ഗ്രാമ്പൂ മനമെന്നാല്‍ എനിക്കറിയാം..

അന്നൊരു അവധി ദിനം ആയിരുന്നു ,പതിവുപോലെ സംഭവ ബഹുലമായ അവധിദിനം ,ശനിയോ ഞായറോ ആയിരുന്നിരിക്കണം .കാരണം ഓര്‍മ്മയില്‍ മഴിവേരിനില്‍ക്കുന്ന ,ആ ഒരു ഉച്ച്ചനെരത്ത്തിനു വേനല അവധിയുടെ ആദ്യപകുതിയുടെ ഉഷ്ണ ചൂടില്ല ,രണ്ടാം പകുതിയുടെ കനത്ത മഴക്കോളുകള്‍ ഇല്ല....(ഏകദേശം 15 ഓളം വര്‍ഷങ്ങള്‍ക്കു മുന്പ് , പതിവുതെറ്റാതെ , അവധിക്കാലം തുല്യമായി പങ്കിട്ടെടുക്കുന്ന ,നല്ല മഴയും നല്ല വേനലും ഉള്ള ഒരു പ്രകൃതി വ്യവസ്ഥ നമുക്കുണ്ടായിരുന്നു..)

പുറത്ത്തിരങ്ങാന്‍ ഇരിക്കുന്ന കൈയ്യെഴുത്തു മാസികയ്ക്കുവേണ്ടി സൃഷ്ടികള്‍ സന്ഖടിപ്പിക്കുന്ന തിരക്കിലാണ് അന്ന് എന്റെ ഏട്ടനും എച്ചിയും ( ചേട്ടനും ,ചേച്ചിയും ) . അതിന്റെ മുന്നോടിയായി സൃഷികള്‍ സൃഷിപ്പിക്കുക എന്ന ഭഗീരഥ പ്രയത്നത്തിന്റെ അനന്തര ഫലമാണ് ,മുകളിലെ ഈ ഗ്രാമ്പൂ മണം. വീടിന്റെ തെക്കു കിഴക്ക് കോണില്‍ ആയുള്ള , കുഞ്ഞുമുറി എന്ന് ഞങ്ങള്‍ വിളിക്കുന്ന , പുറത്തുനിന്നും കുറ്റിയിട്ടു പൂട്ടിയ മുറിയില്‍ വച്ചു, 5 വയസില്‍ അധികം പ്രയമില്ലത്ത്ത,ഗ്രാമ്പൂ എന്താണെന്നു പോലും അറിയാത്ത ഒരു പീറ കുട്ടിയുടെ നിസ്സാരമായ വരികള്‍ക്ക് , അര്‍ഥങ്ങള്‍ ഇല്ല , സാഹിത്യമില്ല , എങ്കിലും എന്റെ ഓര്‍മ്മകളില്‍ എന്നും പരത്തുന്നത് സമൃദ്ധമായ കുട്ടിക്കാലത്തിന്റെ മണമാണ് ....


എവിടെയും എഴിതി വയ്ക്കപെടത്ത്ത ഈ വരികള്‍ പതിനചോളം വര്‍ഷങ്ങള്‍ കൂടെക്കൂട്ടിയത് ഒരു നല്ല കാലഖട്ടത്ത്തെ , നല്ല പ്രകൃതിയെ , പകരം വയ്ക്കാനില്ലാത്ത നിഷ്ക്കളങ്ക മനസുകളെ ...

Thursday, March 19, 2009

പിറന്നാള്‍





മറ്റൊരു പിറന്നാള്‍ ദിനം കൂടി....

അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ നിന്നും ഞങ്ങള്‍ തുടങ്ങിയ യാത്ര ...
മനപ്രയാസവും പാത്തക്കാനും ...

ഈ ഭൂമിയിലേക്ക് എന്‍റെ മുന്നിലായി അന്നൊരു മാര്‍ച്ച് 19 നു വഴികാട്ടിയായി നടന്ന എന്റെ "കൂടപ്പിറപ്പിനു"

" കൂട്ടുകാരീ , കൂട്ടുകാരീ നമ്മള്‍ കോര്‍ത്ത കൈ അഴിയാതെ ,
ചേര്ന്ന ഹൃദ്താലഗതി ഊര്ന്നുപോകാതെ ,
മിഴി വഴുതി വീഴാതെ ഇരുല്‍ക്കയം ചൂഴാതെ "...
നമുക്കീ യാത്ര തുടരാം ...ഇനിയും ..ഇനിയും...

Wednesday, December 31, 2008

പുതുവല്‍സരം



ഡിസംബര്‍ 31,പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ ബാഗ്ലൂര്‍ ഒരുങ്ങിക്കഴിഞ്ഞു ..
വരാന്‍പോകുന്ന വര്‍ഷത്ത്തിലെക്കയീ പ്രതീക്ഷകള്‍,സ്വപ്നങ്ങള്‍ മനസ്സില്‍ നിറച്ചു പുതുവല്‍സരത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങി ഇരിക്കുന്നവര്‍ ..
സ്വപ്നം കാണാന്‍ അര്‍ഹതയില്ലാത്തവര്‍ , ഉത്സവത്ത്തിരക്കിലപ്പെടാതെ ..


പുറത്തെ ഉല്‍സവ പറമ്പിലേക്ക്‌ കണ്ണും നാട്ടു ഞാനീ ഓഫീസ് മുറിയില്‍ ,

കൂട്ടുകാരിയുടെ പുത്തനുടുപ്പില്‍ അസൂയയോടെ നോക്കുന്ന സ്കൂള്‍ കുട്ടിയുടെ മനസുമായീ ,

ഇനിയും Resolutions എടുക്കാന്‍ അനുവദിക്കാത്ത മനസുമായീ ..

തഴമ്പിച്ച കീ ബോര്‍ഡിന്റെ മുകളില്‍ അക്ഷരങ്ങല്‍ക്കയീ പരുതുന്നു ..



ബൂലോഗര്‍ക്ക് ഏറ്റവും സുന്ദരമായ 365 ദിനങ്ങള്‍ ആശംസിച്ചു കൊണ്ടു



---- പാത്തക്കനും മനപ്രയാസവും ----



Saturday, November 15, 2008

white tiger

White Tiger by Aravind Adiga (Published -2008 ,Booker Prize -2008)

ഇന്ത്യയിലെ ദരിദ്ര ഗ്രാമീണരുടെ ചിത്രം വരയ്ക്കുന്ന നോവല്‍ ..ഇന്ത്യന്‍ സമ്പന്ന വര്‍ഗത്തിന്റെ
, ബാലറാം ഹവായി എന്ന നായക കഥാപാത്രത്തിന്റെ യാത്ര , ഇന്ത്യന്‍ ഗ്രാമത്തില്‍ നിന്നും , നഗരത്തിലേക്കുള്ള യാത്ര , വരച്ചു കാട്ടുന്നത് ദാരിദ്ര്യത്തിന്റെയും സമ്പന്നതയുടെയും വത്യസ്ഥ ലോകങ്ങള്‍ ആണ് , നിഷ്കലന്ഖ മായ കൊച്ചു ലോകത്ത് നിന്നും , പണക്കൊഴുപ്പിന്റെ വലിയലോകത്തെക്ക് നടത്തുന്ന യാത്ര..ശരിയില്‍ നിന്നും തെറ്റിലേക്ക് നടത്തുന്ന യാത്ര..പണക്കാരന്റെ കാല്‍ച്ചുവട്ടില്‍ അടിച്ച്ച്ചമാര്‍ത്ത്താപ്പെട്ട അടിമയുടെ ലോകത്ത് നിന്നും ,നായകന്‍ നടത്തുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര.. ദാരിദ്രത്തിന്റെ ,അടിച്ചമര്‍ത്തലിന്റെ ലോകത്ത് ജീവിക്കുമ്പോള്‍ അയാള്‍ കണ്ട , അയാള്‍ക്ക്‌ നിഷേധ്യമായ സ്വതന്ത്ര ലോകത്തേക്ക് ,അയാള്‍ക്ക്‌ സന്ച്ചരിക്കേണ്ട ദൂരം ,വളരെ ചെറുതായിരുന്നു , യജമാനനെ കൊന്നു അയാള്‍ വലിയ ലോകത്തേക്ക് യാത്രയാവുന്നു...

Tuesday, October 21, 2008

ഒന്ന് , രണ്ട് , മൂന്ന്‌

ഒരു നീണ്ട അവധി , ( 4 ദിവസം എന്നുള്ളത് ഇപ്പോള്‍ നീണ്ട അവധിക്കാലം ആണ് ,ബാഗ്ലൂര്‍ തിരുവനന്തപുരം യാത്രയില്‍ വിസ്തരിച്ചു വല്ലതും വായിച്ചേക്കാം എന്ന് തോന്നി

മലയാളം ബുക്സ് ഇല്ലാത്തത് കൊണ്ടും , ഇംഗ്ലീഷ് ബൂക്കുകലോടുള്ള മടുപ്പ് അല്‍പ്പം മാറിയത് കൊണ്ടും

നമ്മുടെ ചേതന് ഭഗത്തിനെ തന്നെ കൂടെ കൂട്ടി ..

Five points someone" വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ആക്രാന്തം തുടങ്ങി....

പിന്നെ "three mistakes of my life" ,"one night at call center", തീര്‍ത്ത്താപ്പോഴാണ് ആക്രാന്തം തീര്‍ന്നത്

Tuesday, September 16, 2008

ഓണം

കക്കപ്പൂവിന്റെ , മുക്കുറ്റിയുടെ , തുമ്പപ്പൂവിന്റെ , "ഹനുമാന്‍ കിരീടത്തിന്റെ " , പാലവട്ടത്ത്തിന്റെ , സാന്നിധ്യമില്ലാതെ ,കടന്നു പോയ മറ്റൊരു ഓണക്കാലം ....
ഓര്‍മ്മകളില്‍ ,വിവരസാങ്ങേദ്യ വിദ്യകള്‍ , ദൃശ്യ മാധ്യമങ്ങള്‍ , ഗ്രാമാതിര്‍ത്ത്തികള്‍ മായിച്ചു കളയും മുന്പ് , കണ്‍ മുന്‍പിലെ ദ്രിശ്യങ്ങള്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന വിശാലമായ ലോകത്ത് ചാനല്‍ ബഹളങ്ങളില്ലാതെ, ഓണക്കോടി ഉടുത്തു , നിസര്‍ഗ്ങികമായ പരിവേശത്ത്തോട് കൂടി , പടികടന്നുവരുന്ന ,ഒരുപാടു ഓണക്കാലങ്ങള്‍ .....

ഗൃഹാതുരമായ നോവുമായി , ഞാനും (ഞങ്ങളും)...
എല്ലാ ബൂലോഗര്‍ക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍......

Wednesday, July 2, 2008

എന്‍റെ മഴ

ഫോട്ടോയ്ക്ക് കടപ്പാട് : ഗൂഗിള്‍




മറ്റൊരു മഴക്കാലം കൂടി ....ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ദൂരേയ്ക്ക് കണ്ണോടിക്കുമ്പോള്‍ കാണാം , നേര്‍ത്ത ഒരു പടലം പോലെ അടുത്തടുത്ത് വരുന്നു .....വര്‍ഷങ്ങളായി എന്‍റെ മുന്നില്‍ ആടിത്ത്തിമിര്‍ക്കുന്ന മഴ....അതേ ഇരമ്പല്‍ , അതേ കുളിര്‍മ്മ , പക്ഷെ ഇത്തവണ മഴ പെയ്യുന്നത് മറ്റൊരാകശത്ത്തില്‍ നിന്നും മറ്റൊരു ഭൂമിയിലേക്ക്...എന്‍റെ തലയ്ക്കുമുകളിലെ ആകാശത്തിനു പെറ്റു നോവില്ല...... , ചുറ്റിനും തിരക്കിട്ടോടുന്ന മനുഷ്യന്റെ കണ്ണില്‍ കാത്തിരിപ്പിന്റെ സൌന്ദര്യ മില്ല ...,കല്ച്ചുവട്ടില് ഉള്ള മണ്ണില്‍ പുതുമണം പൂഴ്ത്തി വച്ചിട്ടില്ല ... ,എന്‍റെ തൊണ്ട മാത്രം എപ്പോഴും പോലെ വറ്റി വരണ്ടിരിക്കുന്നു...
ഇന്നലെകളില്‍ പെയ്ത മഴയ്ക്ക്‌ ആയിരം മടങ്ങ് സൌന്ദര്യമുണ്ടായിരുന്നു ...കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുമ്പോള്‍ മനസ്സില്‍ നിറയുന്ന വികാരങ്ങളോടെ നനുത്ത ജനല്‍ കമ്പിയില്‍ മുഖം അമര്‍ത്തി മുന്നില്‍ പുകയുന്ന കുന്നില്‍ കണ്ണും നട്ടുള്ള കാത്തിരിപ്പിന്റെ സൌന്ദര്യം ..ഒടുവില്‍ കാതില്‍ ഒരു മൂളലോടെ കുന്നിന്‍ മുകളില്‍ നിന്നും കാഴ്ചകളെ ഒന്നുന്നായി മറച്ചു കൊണ്ടു മെല്ലെ മെല്ലെ അടുത്തേക്ക് .. അവസാനം തോടിനു ചേര്ന്ന റബ്ബര്‍ മരങ്ങളെയും , കവുങ്ങുകളെയും പിന്നിലാക്കി , മുട്ടത്തു നിന്നും പടികയറി എന്നില്‍ നിറയുന്ന മഴയ്ക്ക്‌ , എന്നില്‍ നിറയുന്ന മണ്ണിന്റെ ഗന്ധത്തിനു നൈസര്‍ഗ്ഗികമായ സൌന്ദര്യമുണ്ടായിരുന്നു ....ഇവിടെ മഴപെയ്യുന്നത് ഭൂമിയോടും , ആകാശത്തോടും സംവദിക്കുന്ന മണ്ണിന്റെ മനുഷ്യന് വേണ്ടി ആയിരുന്നു ....

ഇന്നു ഈ നഗരത്തിരക്കില്‍ ആര്ക്കും വേണ്ടാതെ മഴാപെയ്യുംപോള്‍ എന്റെ ഓര്‍മ്മകളിലെ മഴക്കാലങ്ങള്‍ക്ക് ജീവന്‍ നല്കുന്ന എന്റെ ഗ്രാമമേ നീ എനിക്കെന്നും അത്രമേല്‍ പ്രിയപ്പെട്ടവള്‍ ...

Monday, June 9, 2008

ജന്മാന്തര വാഗ്ദാനങ്ങള്‍


" Ancient promises" എന്ന നോവലിന്റെ മലയാളം പരിഭാഷ .

പരിഭാഷ : പ്രിയ എ എസ്


സുഹൃത്തിന്റെ കയ്യില്‍ നിന്നും പുസ്തകം വാങ്ങി അതിന്റെ ആമുഖം പോലും ഒന്നു മറിച്ച് നോക്കുകപോലും ചെയ്യാതെ ഒരു ദിവസം കയ്യില്‍ കൊണ്ടു നടന്നത് ഒരു വര്‍ഷത്തോളം ഒന്നും വായിക്കാതെ വരണ്ടു പോയ ഒരു വായന ഹൃദയം ഉള്ളില്‍ രൂപപെട്ടുതുടങ്ങിയതിനാലവണം...പക്ഷെ നോവലിന്റെ ആദ്യത്തെ വരി വായിച്ചപ്പോള്‍ തന്നെ തീര്ച്ചയായും എനിക്കൊരു ന്തെട്ടാല്‍ ഉണ്ടായീ ....വിവാഹ മോചനം നേടി കോടതിയില്‍ നിന്നും തിരിച്ചു വരുന്ന ജാനകി എന്ന കഥ നായികയുടെ ഹൃദയത്തില്‍നിന്നും വന്ന വാക്കുകള്‍ എന്നെ കഥാവസാനം വരേയ്ക്കും എത്തിച്ചത് സന്ഘര്‍ഷ ഭരിതമായ ഒട്ടേറെ മുഹൂര്ത്തങ്ങളിലൂടെ ആയിരുന്നു..
ഒരു പക്ഷെ പിന്നീട് ദിവസങ്ങള്‍ പിന്നിട്ടിട്ടും എന്നെ അത് വേട്ടയാടിക്കൊണ്ടിരുന്നു...
അതിനുള്ള പ്രധാന കാരണം മറ്റൊന്നുമല്ല "ജാനകി" എന്ന കഥാപാത്രം ജയശ്രീ മിശ്ര എന്ന എഴുത്തുകാരി തന്നെ എന്നുള്ള സത്യം എന്റെ നേരെ എറിഞ്ഞത്‌ ഒരു കൂട്ടം ചോദ്യങ്ങള്‍ ആയിരുന്നു.. എന്റെ പല ചിന്തകളേയും ചോദ്യം ചെയ്യുന്നവ ആയിരുന്നു അത്..
കഥയിലെ മുഖ്യകഥാപത്രമായ ജാനകി എന്ന ജാനു .... കേരളത്തിലെ ഒരു നായര്‍ കുടുംബത്തില്‍ ജനിച്ചു ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന , ഡെല്‍ഹിയെ ഒരുപാടു ഇഷ്ടപ്പെടുന്ന , അവധിക്കാലത്തെ നാട്ടിലേക്കുള്ള വിമാനയാത്രകള്‍ ഇഷ്ടപ്പെടുന്ന, നാടിന്‍റെ നൈര്‍മല്യം ഏറ്റുവാങ്ങി ദുഖത്തോടെ അടുത്ത വേനലവധിക്കായി കാത്തിരിക്കുന്ന , ഒരു പെണ്കുട്ടി..
പതിനാറാം വയസില്‍ അവള്‍ അര്‍ജുന്‍ എന്ന സമപ്രയക്കാരനെ കണ്ടു മുട്ടുന്നതവാം ഒരു പക്ഷെ അവളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ്‌...
കൌമാര പ്രനയത്തിലേക്ക് വഴിമാറിയ അവരുടെ സുഹൃത്ത് ബന്ധം , വര്‍ഷങ്ങള്‍ ആയുള്ള ഡല്‍ഹി ജീവിതം മാറ്റങ്ങളൊന്നും വരുത്താത്ത തികച്ചും യാഥാസ്ഥിതികരായ അച്ഛനും അമ്മയും അറിയുന്നത്തോടെ ജാനുവിന്റെ ജീവിതത്തില്‍ തിരിച്ചടികള്‍ തുടങ്ങുന്നു...
തന്‍റെ പ്രിയപ്പെട്ട മകള്‍ നല്കിയ ഷോക്ക്‌ ട്രീട്ടുമേന്റ്റ് താങ്ങേണ്ടി വരുന്ന അച്ഛനും , അമ്മയും , മകളെ ശിക്ഷിക്കുന്നതും ,ഒടുവില്‍ മാതാപിതാക്കളെ വേദനിപ്പിക്കാന്‍ കഴിയില്ലയിരുന്ന ജനുവിനു വീട്ടുകാര്‍ തിരഞ്ഞെടുത്ത വിവാഹത്തിനു മൂളെണ്ടി വരുന്നതും ഞാന്‍ വായിച്ചതു "പതിനാറു വയസുകാരിയുടെ പ്രണയം കുട്ടിക്കളി " മാത്രമാണെന്ന് വിശ്വസിക്കുന്ന മനസോടെയാണ്..
പതിനെട്ടാമത്തെ പിറന്നാള്‍ ദിനത്തില്‍ അവള്‍ പണവും പ്രതാപവും ഉള്ള മാരാര്‍ കുടുംബത്തിലേക്ക് കയരിചെല്ലുന്നത് വരെ എന്നില്‍ ജാനു എന്ന കൌമാര പ്രയക്കാരിയോടുള്ള അനുഭാവങ്ങള്‍ മാറി മാറി വരികയായിരുന്നു...വിവാഹ ദിവസംമുതല്‍ ജാനു എന്ന പെണ്കുട്ടി അനുഭവിക്കാന്‍ തുടങ്ങിയ, അവഗണനയും , ആ വലിയ വീട്ടില്‍ അവള്‍ അനുഭവിച്ച ഏകാന്തതയും എന്നിലുണ്ടാക്കിയത് നടുക്കങ്ങള്‍ ആയിരുന്നു... പിന്നീട് ജാനുവിന്റെ സന്ഘര്‍ഷങ്ങള്‍ എന്‍റെയും സന്ഘര്‍ഷങ്ങളായി മാറി ....പണത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ഭര്‍ത്താവും അമ്മായി അച്ഛനും , മാരാര്‍ കുടുംബത്തില്‍ തന്നെ വേറിട്ടു കാണുന്ന അമ്മായി അമ്മയും.. അവള്ക്ക് നല്കിയത് കയ്പ്പേറിയ അനുഭവങ്ങള്‍ ആയിരുന്നു...
ആ വീടിലെ അംഗങ്ങള്‍ക്ക്‌ ജാനു ഒരു പരിഷ്കാരി ആയിരുന്നു...അവളാകട്ടെ തന്‍റെ ഭൂതകാലത്തെ ഒക്കെയും പിന്നില്‍ വിട്ടു പുതിയൊരു ജീവിതത്ത്തിനായി കാതിരുന്നവല്‍ , ഭര്‍ത്താവില്‍ നിന്നെങ്ങിലും അല്‍പ്പം ദയ അവള്‍ ആഗ്രഹിച്ചിരുന്നു...വര്‍ഷങ്ങള്‍ തുടര്‍ന്ന ഈ ജീവിതം ജാനുവിന്റെ ജീവിതം കൂടുതല്‍ വഷളാക്കി..അവള്‍ അനുഭവിച്ച മാനസിക പീടനത്തില്‍ നിന്നും അല്പം ആശ്വാസം അപ്പോഴും തുടര്നു കൊണ്ടു പോയിരുന്ന കോളേജ് പഠനം മാത്രമായിരുന്നു..






വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അയയില്‍ ഉണക്കാനിടുന്ന " മാരാര്‍ കസവു ബ്ലൌസുകള്‍ക്കിടയില്‍ " സ്ഥാനം കണ്ടെത്താന്‍ ജാനുവിന്റെ ബ്ലൌസിനായില്ല ...



തനിക്കൊരു കുട്ടിയുണ്ടായാല്‍ ഒരു പക്ഷെ സുരേഷും കുടുംബവും തനിക്ക് കുറച്ചെങ്ങിലും പരിഗണന നല്‍കുമെന്ന വിശ്വാസത്തില്‍ ബാത്രൂമിലെ പല്ലികളെ സാക്ഷി നിര്ത്തി അവള്‍ "നിരോധനങ്ങള്‍ക്ക് " വിരാമമിട്ടു...
വൈകാതെ അവള്‍ അമ്മയായി..



പക്ഷെ വിധിയുടെ വിളയാട്ടം എന്നൊക്കെ പറയുകയില്ലെ...അതുതന്നെ ജാനുവിന്റെ ജീവിതത്തിലും സംഭവിച്ചു...സന്തോഷവും സങ്കടവും വിചാരങ്ങളും പങ്കിടാന്‍ , കണ്ണീരൊപ്പാന്‍ , ദൈവം ജാനുവിന് നല്കിയത് മാനസിക വൈകല്യ മുല്ലൊരു പെണ്‍കുഞ്ഞിനെ ആയിരുന്നു...
പിന്നീട് ജാനുവും മകളും(റിയ) മാരാര്‍ കുടുംബത്തിന്റെ സഹതാപ ശരങ്ങള്‍ക്കിടയില്‍ പുതിയൊരു ജീവിതം ആരംഭിച്ചു .ഒരു സാധാരണ അമ്മയേക്കാള്‍ എത്രയോ മുകളിലാണ് തന്‍റെ കടമ എന്ന ചിന്തയില്‍ ജാനുവിന്റെ ഒറ്റയാള്‍ പട്ടാളം തുടങ്ങുന്നതിവിടെ ആണ്..ഇതിനകം തന്‍റെ എന്ഗ്ലിഷില്‍ മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയ ജാനു , വിദേശ യുനിവേര്സിട്ടിയില്‍ special needs(treating mentally challenged people) ഇല്‍ ഉന്നത വിദ്യാഭ്യാസം ചെയ്യാനും , അവിടെ നിന്നും മകള്‍ക്ക് കൂടുതല്‍ നല്ല പരെശീലനം നല്‍കാനും നല്‍കാനും ഒരുങ്ങുന്നു..അതിനായുള്ള സ്ക്കോലര്ഷിപ്പ് ഇന്റര്‍വ്യൂഇല്‍ പന്കെടുക്കാന്‍ ഡല്ഹി യില്‍ എത്തുന്ന ജാനു വിന്റെ ജീവിതം ഒരു പക്ഷെ അവള്‍ പോലും സ്വപ്നം കാണാത്ത വഴിയിലൂടെ ഉള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു...
വര്‍ഷങ്ങള്‍ക്കു മുന്പ് ഉള്ളില്‍ നിറഞ്ചു തുളുംബിയ പ്രണയം , പിന്നെടാരും , ഭര്‍ത്താവ് പോലും പങ്കു പറ്റിയിട്ടില്ലാത്ത പ്രണയം അതിന്റെ എല്ലാ തീവ്രതയോടും കൂടി തന്റെ ഉള്ളില്‍ ഉണ്ടെന്നും , അര്‍ജുന്‍ അവള്‍ ഇപ്പോഴും അത്രമേല്‍ പിയപ്പെട്ടവള്‍ ആണെന്നും അവള്‍ തിരിച്ചറിയുന്നു...

എത്രയും പെട്ടെന്ന് വിവാഹ മോചനം വേണമെന്നും , മകളുമായീ ഇംഗ്ലണ്ടില്‍ പോകണമെന്നും , അര്‍ജുനും ആയീ പുതിയ ജീവിതം ആരംഭിക്കണം എന്നുമുള്ള തീരുമാനവുംയീ കേരളത്തില്‍ തിരിച്ചെത്തുന്ന ജാനുവിന് പക്ഷെ റിയയെ തനിച്ചാക്കി എന്ഗ്ലാണ്ടിലേക്ക് പോകേണ്ടി വരുന്നു... വിവാഹ ബന്ധം വേര്‍പെടുത്തല്‍ സുരേഷിനും കുടുംബത്തിനും ഒരു പ്രേസ്ടിജ് ഇഷ്യൂ ആയിരുന്നു...പക്ഷെ അര്‍ജുനും ഒത്തുള്ള ഇംഗ്ലണ്ടിലെ ഒരു വര്ഷത്തെ ജീവിതം ജാനുവിനെ സംബന്ധിച്ച് ഏറ്റവും മനോഹര ആയിരുന്നിരിക്കണം....ഒരു വര്‍ഷത്തിനു ശേഷം കേരളത്തില്‍ തിരിച്ചു വന്ന ജാനു നിയമപരമായ ഒട്ടേറെ നൂലാമാലകള്‍ക്ക്‌ ശേഷം വിവാഹ ബന്ധം വേര്‍പെടുത്തുകയും തന്റെ ജീവിതത്തിലെ ഇരുണ്ട അദ്ധ്യായങ്ങള്‍ക്ക് വിരാമം ഇട്ടു കൊണ്ടു ഇംഗ്ലണ്ടില്‍ അര്‍ജുനും റിയും ഒത്തു പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്യുന്നു.....


ancient promises എണ്ണ നോവല്‍ മലയാളത്തിലെ ഏറ്റവും വിട്ടഴിക്കപെട്ട നോവലുകളില്‍ ഒന്നാവാന്‍ കഴിഞ്ഞത് അതിന്റെ വളരെ മനോഹരമായ പരിഭാഷണ രീതിയാണ്..പ്രിയ എ എസ് , എന്ന എഴുത്തുകാരെ നൂറു ശതമാനവും നീതിപുലര്‍ത്ത്തിയിരിക്കുന്നു..


ഈ നോവല്‍ സ്നേഹ നിധിയായ മകളുടെ , പ്രനയതുരായായ പെണ്‍കുട്ടിയുടെ , ത്യാഗിയായ കാമുകിയുടെ , ഭര്‍തൃ വീട്ടില്‍ അധികപ്പറ്റായ ഒരു ഭാര്യയുടെ , നിസ്സഹായയായ അമ്മയുടെ , കഥയാണ്‌ ....

Wednesday, June 4, 2008

ഇതൊരു പരീക്ഷണം ...എന്‍റെ ആദ്യത്തെ ബ്ലോഗ് ....
കുറച്ചു മാസങ്ങളായീ ഈ ബ്ലോഗുലകത്തില്‍ കറങ്ങി നടക്കാന്‍ തുടങ്ങിയിട്ട്..പയറ്റി തെളിഞ്ഞ പല ബ്ലോഗന്മാരുടെയും പോസ്റ്റുകള്‍വായിക്കുമ്പോള്‍ എഴുതാനുള്ള ധൈര്യം ചോര്‍ന്നു പോകും....പിന്നെ ഇന്നു അങ്ങ് തുടങ്ങാം എന്ന് കരുതി..



ചേച്ചിമാരെ..ചേട്ടന്‍ മാരെ .....
കമന്റിലൂടെ നിങ്ങളുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ ,അഭിപ്രായങ്ങള്‍ എഴുതി അറിയിക്കുമല്ലോ..അറിയിക്കേണ്ട വിലാസം...
പാത്തക്കന്‍
c/o മനപ്രയാസം ...


വിലാസം ഒന്നും വേണ്ടല്ലോ.. പാത്തക്കന്‍ ഇവിടെ ഒക്കെ തന്നെ കാണും...

പേടി എന്ന ധീരത

പേടി എന്ന ധീരതയോ ..?


ഇതെന്തു കുന്ത്രാണ്ടം..?


അര്‍ദ്ധമില്ലത്ത്ത ഒരു പ്രയോഗം..?


.....?


.....?


കഥ , തിരക്കഥ ,സംഭാഷണം , സംവിധാനം , നിര്‍മാണം നിര്‍വഹിച്ച ആള്‍ക്കോ ,അഭിനെതക്കല്‍ക്കോ , നാടകം കണ്ടു മടങ്ങിയ ജനങ്ങള്‍ക്കോ തോന്നാത്ത ചോദ്യം ....

ഇതൊരു നാടകമാണ്. "പാത്തക്കനും " ," മനപ്രയസവും " അഭിനയിച്ചു അരങ്ങ് തകര്‍ത്ത നാടകം..